Brazil and RealMadrid FANS Kerala

Brazil and RealMadrid FANS Kerala

Compartir

"Brazil AND Real Madrid Fans Kerala " is a fan page to support Brazil And REal Madrid team.... Guys Join Now....
aND START SUPPORTING REAL...........

10/08/2020

ചെലോൽക്ക് കിട്ടും, ചെലോൽക്ക് കിട്ടൂല.

എന്തായാലും എല്ലാംകൂടി ഒരുമിച്ച് കിട്ടണം എന്നില്ല, അതോണ്ട് കിട്ടിയത് കൊണ്ട്‌ തൃപ്തിയടയുക🤍


23/07/2020

സിനിമയിൽ ഒരു നായകന്റെ പ്രാധാന്യം എത്രത്തോളം കൂടണം എന്നത് അതേ സിനിമയിലെ വില്ലൻ എത്രത്തോളം ശക്തൻ ആണ് എന്നതിനെ അടിസ്ഥാനം ആക്കിയാണ്, നായകന്റെ ചേഷ്ടകൾ ആഘോഷിക്കപ്പെടുമ്പോഴും വിസ്മരിക്കാൻ തരമില്ലാത്ത തരം പ്രകടനങ്ങൾ വില്ലന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ വില്ലന്മാർ നായകന്മാരെക്കാൾ പ്രീതി പിടിച്ചു പറ്റും, അവരെ ആരാധകർ വാഴ്ത്തിപ്പാടും, അവർക്ക് വേണ്ടി കരഘോഷങ്ങൾ കൊണ്ട് സംഗീതമൊരുക്കും.
ഫുട്‌ബോളിലും സംഗതി വ്യത്യസ്തമല്ല, ഇടക്ക് അടിക്കുന്ന ഗോളുകൾക്കോ, തടഞ്ഞിട്ട പന്തുകൾക്കോ നൽകാൻ ആവാത്ത വിജയം ചില വില്ലത്തരങ്ങൾ വെട്ടി പിടിച്ചു തരും... ടീമിന് വേണ്ടി എല്ലാം അർപ്പിക്കാൻ തയ്യാറായി ഇറങ്ങുന്നവർ അവരുടെ വ്യക്തിഗത നേട്ടങ്ങൾക്ക് അപ്പുറം ടീം വിജയത്തിന് വേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കും, കളി പുസ്തകത്തിലെ നിയമങ്ങൾ എല്ലാം തച്ചു തകർത്ത് ടീമിന്റെ ജയത്തിന് വേണ്ടി സ്വയം ബലിയാടാവുന്ന ഇവർക്ക് ചിലപ്പോഴൊക്കെ തങ്ങൾ ആഘോഷമാക്കിയവരെക്കാൾ വില കല്പിച്ചു നൽകപ്പെടുന്നുണ്ട്...
മൊറാട്ടയുടെ ഉറച്ച ഗോൾ അവസരത്തെ ടാക്കിൾ ചെയ്തു കളിക്കളത്തിനു പുറത്തേക്ക് പറഞ്ഞയക്കപ്പെടുമ്പോൾ ഫെഡെ വാൽവർഡെയെ പുരുഷാരം വരുന്ന മാഡ്രിഡ് ആരാധകരും പ്രകീർത്തിച്ചു കൊണ്ട് കൊണ്ടാടിയത് അതുകൊണ്ടൊക്കെ തന്നെയാണ്!

"I think the prize for the best player makes perfect sense in the world because Valverde won the match in that action."

ബദ്ധവൈരികൾ തന്റെ പോരാളിയെ വീഴ്ത്തി കളി തട്ടി എടുത്തത് കണ്ടിട്ടും സിമിയോണി പറഞ്ഞ വാക്കുകൾ ആണിത്, ഒരു ഇന്റൻഷണൽ ഫൗൾ കളിയിൽ ഉണ്ടാക്കിയേക്കാവുന്ന ദിശ മാറ്റത്തെ സിമിയോണിയെക്കാൾ നന്നായി അറിയുന്ന ആരാണുള്ളത്, അയാൾ മാത്രം അല്ല മാഡ്രിഡ് നഗരങ്ങളുടെ പ്രതീതി യുദ്ധങ്ങൾ കണ്ടു ഇരുന്ന കളിയാസ്വാദകരിൽ അധികവും സിമിയോണിയുടെ വാക്കുകൾ ശരി വെച്ചിരുന്നു, അശ്രാന്ത പരിശ്രമം കൊണ്ട് മാഡ്രിഡ് നിരയിലെ മഹാര്‍ഘമായ സാന്നിധ്യമായി ഫെഡെ വളർന്നത് ഇങ്ങനൊക്കെയാണ്..

താര നിബിഡമായ മാഡ്രിഡ് നിരയിൽ സ്ഥിരം സാനിദ്ധ്യമായി ഫെഡെ മാറുന്നുണ്ട് എങ്കിൽ അയാൾ കളിക്ക് നൽകുന്ന പ്രതിജ്ഞാബദ്ധത ഏറെ വലുതായത് കൊണ്ടാണ്, പ്രതിയോഗികൾ ഒന്നയയുമ്പോൾ കണിശതയോടെ പന്ത് കൈപ്പിടിയിൽ ഒതുക്കി കുതിക്കുന്ന ഫെഡെ, 90 മിനുട്ടും ഒരേ ആവേശത്തോടെ കളം നിറയുന്ന ഫെഡെ, നേരത്തെ ഉള്ള വിലയിരുത്തൽ ആയേക്കാം എന്നാൽ പോലും എത്ര നയനാന്ദകരമാണ് ആഹ് കാഴ്ച.. മോന്റവീഡിയോ നഗരത്തിൽ നിന്ന് യഥാര്‍ത്ഥമെന്നു വിശ്വസിക്കുവാന്‍ കഴിയാത്ത വണ്ണം ആനന്ദപ്രദമായ അവസരം കൈപിടിയിലൊതുക്കി പ്രതാപമാർന്ന മാഡ്രിഡ് മണ്ണിലേക്ക് കാലെടുത്തു വെച്ച ചെറുപ്പക്കാരനിൽ നിന്ന് മാഡ്രിഡിന്റെ മുന്നണി പോരാളിയായി അയാൾ മാറുന്ന കാലം വിദൂരമല്ല...

തുടക്കത്തിലെ തഴയപ്പെട്ട ട്രാൻസ്ഫർ ആണ് ഫെഡേയുടെത്, ട്രാൻസ്ഫറിന് മുമ്പുള്ള മെഡിക്കൽ ചെക്കപ്പിൽ യൂറോപ്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ ആ ചെറുപ്പക്കാരന് ആവില്ല എന്ന റിപ്പോർട്ടിൽ ആ ഡീൽ എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു പോയേനെ എന്നാൽ ഫെഡെ വാൽവർഡേയുടെ കഴിവിൽ അത്രമേൽ ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്ന മാഡ്രിഡ് സ്കൗട്ട് ചീഫ് ജൂനി കാലഫെറ്റ്‌ അയാളുടെ ഉറപ്പിൻമേൽ വാൽവർഡേയെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു, ഇട നെഞ്ചിലെ ബാഡ്‌ജിനൊപ്പം ജൂനി തന്നിൽ അർപ്പിച്ച ആ വിശ്വാസത്തിന് കൂടി വേണ്ടിയാണ് ഫെഡെ കളം നിറഞ്ഞു കളിച്ചത്, മാഡ്രിഡ് കുപ്പായത്തിൽ ദൃഢാനുരകത്മായ അനുപമമായ കളി പുറത്തെടുക്കുന്നതും..

ഫെഡെ വാൽവർഡേ കൂടിയുള്ള മാഡ്രിഡ് മധ്യനിര കൂടുതൽ സുദൃഢമായതാണ്. നിലവിലെ കളി മേന്മ തുടർന്ന് കൊണ്ട് പോകുവാൻ കഴിയുകയാണ് എങ്കിൽ,
മോന്റവീഡിയൊയിലെ "ലിറ്റിൽ ബേർഡ്" ലോസ് ബ്ളാങ്കോസിന്റെ വിജയ വഴികൾക്കുള്ള സാരഥിയാകും,
മാഡ്രിഡിനെ ധമനികളിൽ കയറ്റി ആരാധിക്കുന്ന കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനാകും, വരും നാളുകളിൽ വെള്ളക്കുപ്പായത്തിന്റെ സമുന്നതമായ പോരാളികളിൽ മുൻപന്തിയിൽ ഉണ്ടാകും...
ജന്മദിനാശംസകൾ ഫെഡെ ❤️

23/07/2020

🏆 𝐀 𝐭𝐞𝐚𝐦 𝐨𝐟 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒! 🏆

Real Madrid C.F.: 21st century full of SUCCESS, MAGIC and STARS! 💜

14/07/2020

OFFICIAL | Real Madrid have completed the signing of the 17-year-old forward Juanma Hernández from Málaga on a four-year deal until 2024. 🇪🇸👋🏼

13/07/2020

REAL MADRID 💖

13/07/2020

Another one!

25/06/2020

അണ്ണൻ ഇന്നലെ ഒരു വെടിച്ചില്ല് ഫ്രീക്കിക്ക് ഗോൾ അടിച്ചിട്ടുണ്ട്,പക്ഷെ ചിലരെ പോലെ തള്ളി മറിക്കാൻ ഒന്നും അണ്ണന്റെ പിള്ളേർ ഇല്ലാ👑👑

24/06/2020

Squad list against Mallorca !

Photos from Brazil and RealMadrid FANS Kerala's post 11/05/2020

Back on training !😍

08/05/2020

ഒരു ക്ലബ് പ്രസിഡന്റ്‌ ഇലക്ഷൻ

യൂറോപ്പിലെ ഒരു പ്രമുഖ നഗരം. അവിടെ നമ്മുടെ കഥാനായകന്റെ മനസ്സ് സംഘര്ഷഭരിതമാണ്.
തനിക്ക് എതിരെ നിക്കുന്നത് കഴിഞ്ഞ 4 വർഷത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ് ജയിച്ച, ക്ലബ്ബിൽ വളരെ സ്വാധീനമുള്ള, 15 വർഷത്തിൽ കൂടുതൽ ക്ലബ്‌ ബോർഡിൽ പ്രവർത്തി പരിചയമുള്ള അതികായനായ ലോറെൻസോ സാൻസ്. എന്തിനാണ് സാൻസിന്റെ എതിരെ മത്സരിച്ചു സമയം കളയുന്നത് എന്നതായിരുന്നു എല്ലാരുടേം ഉപദേശം. അഞ്ചു വർഷം മുമ്പ് ഇതേ ഇലക്ഷന് നിന്ന് പച്ച തൊടാതെ തോറ്റതാണ് നമ്മുടെ കഥാനായകന്റെ ചരിത്രം. പക്ഷെ അയാൾ മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നത് വേറെ പലതും ആയിരുന്നു.

സ്വന്തമായി നിലനിൽപ് ഉണ്ടാക്കി എടുത്ത് അവിടെ നിന്നും പൊരുതി ജയിച്ച ചരിത്രമാണ് നമ്മുടെ കഥാനായകന്. തോൽവി എന്ന വാക്ക് അംഗീകരിക്കാൻ മടി ഉള്ളവൻ. ഒരു സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി ആയിരിന്നു ആദ്യ സമ്പാദ്യം. സിവിൽ അഡ്മിനിസ്ട്രേഷൻ ജോലിയിൽ തുടക്കം പക്ഷെ അയാൾക്കു അത് പോരായിരുന്നു. വലിയ സ്വപ്‌നങ്ങൾ മാത്രമായിരുന്നു അയാളുടെ മനസ്സിൽ. അതിന്റെ സാക്ഷാത്കാരത്തിനായി ഒരു രാഷ്ട്രീയ ബന്ധവുമില്ലാതെ ഒരു ഈർക്കിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേക്ക് നടന്നു കയറി. പക്ഷെ 1986ലെ ദേശീയ തിരഞ്ഞെടുപ്പിൽ ആ പാർട്ടിക്ക് ആ ജനതയുടെ ഒരു ശതമാനം വോട്ട് പോലും നേടാൻ സാധിക്കാതെ തോറ്റു, പാർട്ടി പിരിച്ചും വിട്ടു. ആദ്യത്തെ തിരിച്ചടി. അയാൾ ഒന്നും നോക്കാതെ അടുത്ത കളത്തിലേക്ക് ചാടി. അക്കാലത്തു വളർന്നു വരുന്ന റിയൽ എസ്റ്റേറ്റ് ബിസിനെസ്സിലേക്. അവിടെ പക്ഷെ കഥ മാറി. അയാൾ മനസ്സിൽ കണ്ടപോലത്തെ വിജയങ്ങൾ കൈവരിച്ചു തുടങ്ങി. അങ്ങനെ അയാളുടെ മേഖലയിൽ ലോകമറിയപ്പെടുന്ന നാമമായി വളർന്നപ്പോ ഒരു ആഗ്രഹം. താൻ വളരെയധികം വിലകല്പിക്കുന്ന ഫുട്ബോൾ ക്ലബ്ബിന്റെ പ്രസിഡന്റ്‌ പദവിയിലേക്ക് മത്സരിക്കുക. ആ തിരഞ്ഞെടുപ്പിൽ പക്ഷെ അയാളുടെ പഴയ ചരിത്രം ആവർത്തിച്ചു. അന്തസ്സായി തോറ്റു. ആ തവണ ജയിച്ച സ്ഥാനാർഥി മറ്റു പല കാരണങ്ങൾ നിമിത്തം സ്ഥാനമൊഴിഞ്ഞു. ആ പദവിയിലേക്ക് നേരത്തെ പരാമർശിച്ച സാൻസ് എത്തി. 4 വർഷത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ്. പക്ഷെ നമ്മുടെ ടിയാൻ അസ്വസ്ഥനായിരുന്നു. ക്ലബ്ബിന്റെ കടബാധ്യത അയാളെ ഭയങ്കരമായി അലട്ടി. അയാളിലെ ബിസിനസ്‌ മനസ്സുണർന്നു. കൈവിട്ട കളി കളിച്ചു ജയിച്ചു കാണിക്കാനുള്ള ചങ്കൂറ്റവും.

ക്രിസ്തുവർഷം 2000
ക്ലബ്ബിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് വർഷം.

സാൻസിനു ഭയക്കാൻ ഒന്നുമില്ല. വേറെ നല്ല സ്ഥാനാർത്ഥികൾ ഇല്ല. തന്റെ ഭരണത്തിൽ വളരെ കാലമായി പിടിതരാതെ നടന്ന ആ വലിയ ചെവിയൻ കപ്പ്‌ നേടി അതും രണ്ട് തവണ. അപ്പോഴാണ് പണ്ടു തോറ്റു തുന്നംപാടിയ നമ്മുടെ ടിയാൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതും ഒരിക്കലും നടക്കാത്ത മോഹന വാഗ്ദാനങ്ങൾ നിരത്തി.

വാഗ്ദാനം ഒന്ന് : ക്ലബ്ബിനെ വളരെ കാലമായി ഗുരുതരമായി അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. അതും രണ്ട് വർഷത്തിനുള്ളിൽ.

വാഗ്ദാനം രണ്ട് : നിലവിൽ അത്യാവശ്യം നല്ല രീതിയിൽ പോകുന്ന സ്റ്റേഡിയം പുതുക്കി പണിതു ആധുനികവത്ക്കരിക്കുക. അതും കോടിക്കണക്കിനു രൂപ ചിലവഴിച്ചുകൊണ്ട്. (ആദ്യത്തെ വാഗ്ദാനം തന്നെ മലർ പൊടിക്കാരന്റെ ദിവാസ്വപ്നസമം ആണ്. അപ്പഴാ ഇതു )

വാഗ്ദാനം മൂന്ന് : ക്ലബ്ബിന്റെ അഭിമാനവും, പതിറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്നതുമായ പരിശീലന ഗ്രൗണ്ടും അനുബന്ധ സ്ഥലവും വിറ്റു തുലക്കുക. അനേകം ഫുട്ബോൾ മഹാരഥന്മാർ അവരുടെ കാല്പനികതയുടെ മാറ്റുരച്ച മണ്ണാണ്. അതും ലോകത്തിലെ എണ്ണം പറഞ്ഞ നഗരത്തിലെ ഹൃദയഭാഗത്തുള്ള സ്ഥലം. അതിനു പകരം നഗരത്തിനു വളരെ പുറത്ത് കുറെയേറെ തരിശു ഭൂമി ലഭിക്കും. അവിടെ ലോകോത്തര പരിശീലന സംവിധാനം ശൂന്യതയിൽ നിന്നും നിർമിച്ചു എടുക്കുക.

എല്ലാരേം പോലെ സാൻസും ചിരിച്ചു കാണണം അന്ന്.
ഇവിടെ കളിക്കാർക്ക് വേതനം കൊടുക്കാൻ കഷ്ടപ്പെടുന്നു. ലോകം അറിയപ്പെടുന്ന താരത്തിനെ വിറ്റിട്ടാ പണം ഉപയോഗിച്ചു ബാക്കി ഉള്ള കളിക്കാർക്ക് വേതനം കൊടുക്കേണ്ട ഗതികേടിൽ നിക്കുമ്പോ ആണ് നമ്മുടെ ടിയാന്റെ വലിയ വായിലെ പ്രസംഗം.

പക്ഷെ നമ്മുടെ കഥാനായകൻ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. ചരിത്രം മാറ്റി കുറിക്കാൻ. ഇതുവരെയുള്ള വാഗ്ദാനങ്ങളെ കൈവിട്ട കളി എന്നെല്ലാരും കളിയാക്കിയപ്പോ അയാൾ പോരാട്ടം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഉടനെ വന്നു അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനം.

വാഗ്ദാനം നാല് : നിലവിലെ ലോകത്തിലെ നമ്പർ വൺ കളിക്കാരിൽ ഒരാളെ സൈൻ ചെയ്യും. അതും റെക്കോർഡ് തുക കൊടുത്ത്

സാമ്പത്തിക പ്രശ്നം നേരിടുമ്പോൾ സ്റ്റേഡിയം പുതുക്കി പണിയുന്നതിന്റെ കൂടെ ആണ് ഈ സൈനിങ്‌ വാഗ്ദാനം എന്ന് ഓർക്കണം. ഇതൊന്നും പോരാഞ്ഞിട്ട് വേറെ ഒരു പ്രശ്നം കൂടി ഉണ്ട്.. ഈ ലോകോത്തരൻ ഇപ്പോൾ കളിക്കുന്നത് ചിരവൈരികൾക്കുവേണ്ടി ആണ്. അതും അവരുടെ ക്യാപ്റ്റൻ. അവരുടെ സ്വകാര്യ അഹങ്കാരം.

ഒരിക്കലും നടക്കാത്ത സ്വപ്നം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എല്ലാരും ഞെട്ടി. നമ്മുടെ ടിയാൻ ജയിച്ചിരിക്കുന്നു. പിന്നെ കൗതുകം ആയി എല്ലാർക്കും. ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ ഇയാൾ എങ്ങനെ നടത്തും എന്നു.

ഒരു ശരാശരി ഫുട്ബോൾ ഫാനിനു ഇപ്പോൾ മനസിലായി കാണും നമ്മുടെ ടിയാൻ ആരെന്നു.

Florentino Perez!

പിന്നെ നടന്നത് ചരിത്രം. എല്ലാ വാഗ്ദാനങ്ങൾ പൂർത്തിയാക്കി എന്നുമാത്രമല്ല, വെറും 6 വർഷത്തിലെ ശ്രമഫലമായി ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്‌ ആക്കിയെടുത്തു അയാൾ.

വാൽഡെബിബാസ് എന്ന തരിശുഭൂമിയെ അയാൾ ലോകത്തിലെ എണ്ണംപറഞ്ഞ സ്പോർട്സ് കോംപ്ലക്സാക്കി മാറ്റി.

തുടരെ തുടരെ മഹാരഥന്മാരെ ക്ലബ്ബിൽ കൊണ്ടുവന്നു. ല്യൂയിഡ് ഫിഗോ, സിനദീൻ സിദാൻ, റൊണാൾഡോ, ഡേവിഡ് ബെക്കം, മൈക്കിൾ ഓവൻ, റോബിനിയോ, സെർജിയോ റാമോസ് എന്നിവർ അതിൽ ചിലർ. ലോകം അവരെ ഗലാസ്ടിക്കോസ് എന്നു വിളിച്ചു. ക്ലബ്ബിന്റെ സ്ഥാപനത്തിന്റെ നൂറാം വാർഷികത്തിൽ ചാമ്പ്യൻസ് ലീഗ് നേടി യശ്ശസുയർത്തി . പക്ഷെ ആദ്യകാല വിജയങ്ങൾക്കുശേഷം അയാളുടെ അമിതാവേശവും നിയന്ത്രണവും കളിക്കളത്തിൽ തിരിച്ചടികൾ നൽകി. ക്ലബ്ബിന്റെ നടത്തിപ്പിൽ ഏകാധിപത്യപരമായ ഇടപെടലുകൾ അവരുടെ നടുവൊടിച്ചു. തന്നെക്കാൾ പ്രാപ്തരായവർ റിയാൽ മാഡ്രിഡിനെ നയിക്കട്ടെ എന്ന വിചാരത്തിലാവണം, 2006 ഫെബ്രുവരി മാസം അയാൾ തന്റെ പ്രസിഡന്റ്‌ പദവി പൊടുന്നനെ രാജി വെച്ചൊഴിഞ്ഞു. രണ്ടു വർഷം മുൻപ് അയാളെ സ്തുതിപാടി രണ്ടാമതും മാഡ്രിഡിന്റെ തലപ്പത്തിരുത്തിയ ആളുകളുടെ അടക്കംപറച്ചിലിൽ മനംനൊന്തായിരിക്കാം. പ്രിയ പത്നിയുടെ അനുദിനം മോശമായികൊണ്ടിരുന്ന ആരോഗ്യസ്ഥിതിയും അയാളെ ആ തീരുമാനത്തിലെത്തിച്ചു.

കായിക ലോകത്തിൽ നിന്നും മൂന്നു വർഷത്തെ വനവാസം.

കാലചക്രം തിരിഞ്ഞു. മാഡ്രിഡിന്റെ ഭാഗ്യനിർഭാഗ്യങ്ങളും. ചിരവൈരികളുടെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തി നിക്കുന്ന അവസ്ഥയിൽ അയാൾക്കു വേറെ വഴിയില്ലായിരുന്നു. വോട്ട് തിരിമറി ആരോപണത്തിൽ പുറത്താക്കപ്പെട്ട കാൽഡെറോണിന് പിൻഗാമിയായി താൻ വരുന്നു എന്ന് പെരെസ് പ്രഖ്യാപിച്ചപ്പോൾ എതിരെ നിൽക്കാൻ പോലും ആരും ധൈര്യപ്പെട്ടില്ല. വീണ്ടും ചരിത്രം തിരുത്തി കുറിക്കപ്പെടുന്നു.

പക്ഷെ രണ്ടാം വരവിൽ അയാൾ തന്റെ തെറ്റുകൾ തിരുത്തി കുറിച്ചു. ഓരോ വർഷം ഓരോ സൂപ്പർ താരം എന്ന പതിവ് മാറ്റി ഒറ്റ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, കക്ക, സാബി അലോൺസോ, കരിം ബെൻസിമ എന്നിവരെ മേടിച്ചു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. കളിക്കളത്തിലെ കാര്യങ്ങളുടെ നിയന്ത്രണം അതിന്റെ ആളുകൾക്കു അയാൾ നൽകി.. പതിയെ ആണെങ്കിലും വിജയദേവത അയാളെ കടാക്ഷിച്ചു. തന്റെ പ്രിയപ്പെട്ട കളിക്കാരിൽ പ്രഥമസ്ഥാനീയൻ സിദാൻ കോച്ചിങ് പദവി ഏറ്റെടുത്തതോടെ പെരെസിന്റെ ആഗ്രഹം പൂർത്തീകരിച്ചു. മറ്റാർക്കും ആലോചിക്കാൻ പോലും കഴിയാത്ത ഒരു റെക്കോർഡ് അയാളുടെ ഭരണകാലത്തു റിയാൽ മാഡ്രിഡ്‌ നേടി. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് !!

ഇത്രമേൽ പ്രതിസന്ധികൾ നേരിട്ട ഒരു ഫുട്ബോൾ ക്ലബ്‌ പ്രസിഡന്റ്‌ വേറെ കാണില്ല. അതിനെ എല്ലാം തരണം ചെയ്തു നമ്പർ വണ്ണായി തുടരുന്നു..

നിലവിൽ ലോകോത്തരമായ സ്റ്റേഡിയം ലോകാത്ഭുതമാക്കി തീർക്കാനുള്ള പണികൾ നടക്കുന്നു. മഹാരഥന്മാർ ഇപ്പോഴും മോഹിക്കുന്ന ടീമായി റിയാൽ മാഡ്രിഡ്‌ തുടരുന്നു. അതിന്റെ തലപ്പത്തു അതിനൊക്കെ കാരണക്കാരനായ ആ ബിസിനെസ്സുകാരനും.

ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു പോലും കാര്യമായ പോറൽ ഏല്പിക്കാത്തവിധം സാമ്പത്തിക ഭദ്രത ഉള്ള ചുരുക്കം ചില പ്രസ്ഥാനങ്ങളിൽ ഒന്നായി അയാൾ റിയാൽ മാഡ്രിഡിനെ വളർത്തി കഴിഞ്ഞു.

ഏതൊരു ക്ലബും മോഹിക്കുന്ന ഒരു നേതാവ്.

5 Champions League

5 FIFA Club World Cup

4 European Super Cup

4 La Liga

2 Copa del Rey

5 Spanish Super Cup

2 Basketball European Cup

1 Basketball Intercontinental Cup

6 Basketball League

6 Basketball Copa del Rey

5 Basketball Spanish Super Cup

Written By Pradeep Mathews Tom in RMFK Group

08/05/2020

നമ്മുടെ ടീമിന്റെ റൈറ്റ് ബാക് പൊസിഷൻ ഇപ്പോൾ ഒക്കുപൈ ചെയ്യുന്നത് നമ്മുടെ ഒക്കെ വിശ്വസ്തനായ ഡാനി കാർവഹാൽ ആണ്. എന്നിരുന്നാലും നമ്മുക്കറിയാം ഒരു ബാക് അപ്പ് ഇല്ലാതെ കളിക്കുമ്പോൾ എത്രയേറെ റിസ്ക് ആണ് അതിനു പിന്നിൽ ഉണ്ടാവുന്നതെന്ന്. ഇക്കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ നമ്മൾ ഓഡ്രിയോസോളയെ ബയേണിലേക്ക് കൈമാറിയത് വ്യക്തമായ സൂചനയാണ്. 2 വർഷം മുന്നേ അതെ ബയേണിൻറെ ചിരവൈരികളായ ഡോർട്ടുമുണ്ടിലേക്ക് നമ്മൾ വണ്ടി കയറ്റിയ ഒരു യുവതാരത്തിന്റെ തിരിച്ചു വരവ്! പറഞ്ഞു വരുന്നത് കുറെ കാലമായി നമ്മളുടെ ഒക്കെ റഡാറിൽ ഉള്ള മൊറോക്കൻ, നമ്മുടെ കാസ്റ്റില പ്ലയെർ അച്റഫ് ഹക്കിമിയെ പറ്റിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ 2 വർഷത്തെ സിഗ്‌നൽ ഇടുന പാർക്കിലെ പ്രകടനം എല്ലാ മാഡ്രിഡിസ്റ്റകളുടെയും സന്തോഷിപ്പിക്കുന്നതാണ്. ഈ വർഷം ബൊറൂസിയയുമായി കരാർ അവസാനിക്കുന്ന അച്ച്റഫ് തിരിച്ചു വരുമ്പോൾ മാഡ്രിഡ് ഓഡ്രിയോസോളക്ക് പകരക്കാരനായി റൈറ്റ് വിങ്ങിൽ ഈ യുവതാരത്തിനെ കൊണ്ട് വരാൻ തന്നെയാണ് ശ്രമിക്കുന്നത്.

എന്നാൽ ചോദ്യം ഇതാണ്. അച്റഫിന് ഡോർട്മുണ്ടിലെ ആ പ്രകടനം ബെർണബ്യൂവിൽ കാഴ്ചവെക്കാൻ കഴിയുമോ!? കാർവക്ക് നിരന്തരം തന്റെ സ്ഥാനത്തിന് ഭീഷണി കൊടുക്കുവാൻ സാധിക്കുമോ. യാഥാർഥ്യം പറഞ്ഞാൽ ഡോർട്‌മുണ്ടിലെ അച്റഫിന്റെ പ്രകടനം ഒരിക്കലും റയൽ മാഡ്രിഡ് ബെർണബ്യൂവിൽ കാണുവാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ശരാശരിയിൽ ഒതുങ്ങുന്നതാണ്, കണ്ണഞ്ചിപ്പിക്കുന്ന സ്റ്റാറ്റ്സ് നിങ്ങളെ മറയ്ക്കുന്നില്ലെങ്കിൽ!

ഒറ്റവരിയിൽ അച്റഫിന്റെ ഡോർട്മുണ്ട് കരിയർ എന്താന്നെനു പറഞ്ഞാൽ അറ്റാക്കിങ്ങിൽ ഒരു മികച്ച താരത്തെയും ഡിഫെൻസിവ് വർക്കിൽ അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ മുരടിപ്പിച്ചു കളയുന്ന കാഴ്ചയുമാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ സീസണിൽ അച്റഫ് ഡോർട്മുണ്ടിന് വേണ്ടി 10 അസിസ്റ്റും, 3 ഗോളും ആണ് നേടിയത്. ഇത് ലീഗിലെ മാത്രം കണക്കാണ്. UCL ൽ 4 ഗോളുകൾ ഇതിനൊടൊപ്പം നേടുകയും ചെയ്തു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.... പന്തുമായി വലതുവിങ്ങിൽ കുതിച്ചു കയറി രണ്ടും കാല് കൊണ്ടും ഷോട്ട് എടുക്കാൻ അച്റഫ് മികച്ചവൻ ആയിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ബോക്സിലേക്ക് ഏറ്റവുമധികം ക്രോസ്സ് കൊടുത്ത പ്ലയേഴ്‌സിൽ 2ആം സ്ഥാനത്താണ് അച്റഫ്. 17-18 സീസണിൽ സിദാന്റെ മാഡ്രിഡിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന് മുന്നോട്ടു കയറി അറ്റാക്ക് ചെയ്യുമ്പോൾ പന്തിന്മേലുള്ള കമാൻഡും ക്രോസ്സ് കൊടുക്കുന്നതിലുള്ള കൃത്യത ഇല്ലായ്മയും പ്രകടമായിരുന്നു. ഇതിൽ നിന്നും അച്റഫ് മുന്നോട്ടു പോയിരിക്കുന്നു.

പക്ഷെ അദ്ദേഹത്തിന്റെ ഈ മികവ് നിങ്ങളെ അന്ധാളിപ്പിക്കുന്നതിനു മുന്നേ മറ്റൊരു കാര്യം പറയട്ടെ റയലിൽ കളിച്ചിരുന്നപ്പോ ഉണ്ടായിരുന്ന ഡിഫൻഡർ അച്റഫിൽ നിന്നും എത്രയോ താഴെ ആണ് ഇന്നത്തെ അച്റഫ്. ഇവിടെയാണ് ഡോർട്മുണ്ട് പരിശീലകൻ ലുസിയാൻ ഫാവ്‌റേ എങ്ങനെ ആണ് അച്റഫിനെ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കേണ്ടത്. ഡോർട്മുണ്ടിൽ കൂടുതൽ സമയവും അച്റഫ് 3-4-3 ൽ ഒരു റൈറ്റ് വിങ്ങർ ആയിട്ടാണ് കളിക്കുന്നത്. അതായത് പിന്നിൽ ലൂക്കാസ് പീസ്വക്ക് പോലൊരു വെറ്ററനെ ഫാവ്രെ അച്റഫിന് കവർ ആയി ഉപയോഗിച്ചു. അതിന്റെ പ്രത്യാഘാതം എന്തെന്നാൽ അച്റഫ് ഹക്കിമി എന്ന ഡിഫൻഡർ തന്റെ ഡ്യൂട്ടി പൂർണമായി മറക്കുന്ന കാഴ്ചയാണ് കഴിഞ്ഞ സീസൺ മുഴുവൻ കണ്ടത്. ട്രാന്സിഷൻ സമയത്ത് തന്റെ പൊസിഷനിലേക്ക് മടങ്ങാൻ സ്പ്രിന്റ് ചെയ്യുന്ന അച്റഫിനെ നിങ്ങൾ മാഡ്രിഡിൽ കണ്ടിട്ടുണ്ടാവും. പക്ഷെ ഡോർട്മുണ്ടിൽ അച്ചറഫ് അതിനു ശ്രമിക്കുന്നില്ല. പലപ്പോഴും ജോഗ് ചെയ്‌തു പൊസിഷനിൽ എത്തുന്ന അദ്ദേഹം ട്രാന്സിഷൻ സമയത്ത് തന്റെ മാർക്കർ ഉപേക്ഷിക്കുച്ചു പോകുന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. മുന്നേറ്റത്തിൽ തോർഗൻ ഹസാഡ്, ജേഡൻ സാഞ്ചോ എന്നവരോടൊപ്പം അച്റഫ് ചേർന്നപ്പോൾ ഡോർട്മുണ്ടിന് മികച്ച മത്സരഫലങ്ങൾ ലഭിച്ചു. അത് പക്ഷെ അച്റഫ് എന്ന റൈറ്റ് ബാക്കിൽ ഉപരി അച്റഫ് എന്ന റൈറ്റ് വിങ്ങറുടെ പ്രകടനത്തെ ആശ്രയിച്ചായിരുന്നു. മാത്രമല്ല ബുണ്ടസ്‌ലീഗെയിൽ ഏറ്റവുമധികം പാസുകൾ ഇന്റർസെപ്റ്റ് ചെയ്യപ്പെട്ട കളിക്കാരൻ കൂടിയാണ് അച്റഫ്. അദ്ദേഹത്തിന്റെ 40ഓളം പാസുകൾ ആണ് കഴിഞ്ഞ സീസണിൽ എതിരാളികൾ വഴിമുടക്കിയത്. ഡയറക്റ്റ് പ്ലേയിൽ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും വെർട്ടിക്കൽ പാസ്സെസ് ചെയ്യുമ്പോൾ ഉള്ള പോരായ്മ പ്രകടം.

അച്റഫിന്റെ കരാർ ഈ വർഷം അവസാനിക്കുമായാണ്. അപ്പോൾ അദ്ദേഹത്തിന് എന്തായാലും മാഡ്രിഡിലേക്ക് തിരിച്ചു വന്നു തന്നെയാകണം. ഓഡ്രിയോസോളയിൽ മാനേജ്‌മന്റ് അത്ര പ്രതീക്ഷ വെക്കുന്നില്ല എന്നതിന്റെ സൂചനയാണ് ബയേൺ ലോൺ. മാഡ്രിഡിലേക്ക് മികച്ച ഫോമിൽ വരുമ്പോൾ തന്നെ പകരക്കാരൻ അഥവാ ഒരു സ്‌ക്വാഡ് റോടേഷൻ പ്ലയെർ ആയി ഇരിക്കാൻ അച്റഫ് താല്പര്യപെടുമോ എന്ന് കണ്ടറിയണം. കാർവാ തന്റെ കരിയറിന്റെ പീക്ക് ടൈമിൽ ആണ്. അതുകൊണ്ട് എന്ത് കൊണ്ടും അദ്ദേഹം തന്നെയാവും സിദാന്റെ 1st ചോയ്സ്. അച്റഫിന് 21 വയസ് മാത്രമേ ആകുനുള്ളൂ. റയലിൽ എന്ത് കൊണ്ടും അദ്ദഹത്തിന്റെ ഡിഫെൻസിവ് കേപ്പബിലിറ്റി കൂടുക തന്നെ ചെയ്യും. അതുപോലെ തന്നെ മുന്നേറ്റത്തിൽ ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരു ചാട്ടുളി ആവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ പോകുന്നതിന്റെ സൂചന വെച് നമ്മുടെ ഈ അക്കാദമി പ്രോഡക്റ്റ് തന്നെ ആയിരിക്കും അടുത്ത സീസണിലെ നമ്മുടെ ബാക്അപ്പ് RB!

08/05/2020

ഈ ലോകത്ത് ഫുട്ബോൾ തട്ടിത്തുടങ്ങുന്ന എല്ലാവരുടെയും ആഗ്രഹം ഒരു മികച്ച താരം ആവണം എന്നു തന്നെയാണ്. സാഹചര്യങ്ങൾ ബഹുഭൂരിപക്ഷത്തെയും മറ്റുപാധികൾ തേടാൻ പ്രേരിപ്പിക്കുന്നു. ഇതിൽ ചെറിയ ഒരു ശതമാനം ഫുട്ബോളേർസ് ആവുന്നു. അവരുടെ അടുത്ത ആഗ്രഹം എന്ന് പറഞ്ഞാൽ ഏതെങ്കിലും ലോകോത്തര ക്ലബ്ബിൽ കളിക്കണം എന്നതാണ്. ആദ്യ പതിനൊന്നിൽ ഇടം നേടി മൈതാനത്തു ഇറങ്ങി പന്ത് തട്ടാൻ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഹാരം എത്ര സ്വാദുള്ളതായാലും അത് രുചിച്ചു നോക്കാൻ കഴിയണം. പറഞ്ഞു വരുന്നതെന്തെന്നാൽ 11 കളിക്കാരെ മാത്രം വെച് ഒരു ക്ലബിനും മുന്നോട്ടു പോകാൻ കഴിയില്ല. അതിനു കുറച്ച് റോടേഷണൽ പ്ലയെര്സ് വേണം. അവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കളിയ്ക്കാൻ അവസരം കിട്ടാറില്ല. എന്തിനു, ഏതു മത്സരത്തിൽ എപ്പോൾ ഇറങ്ങും എന്ന് പോലും ഉറപ്പ് പറയാൻ കഴിയില്ല. അവരുടെ ഉള്ളിലും എല്ലാ മത്സരവും കളിക്കുക എന്ന അടങ്ങാത്ത ആഗ്രഹം ഉണ്ട്. പക്ഷെ ടീമിന്റെ നല്ലതിനായി അവർ ബെഞ്ചിൽ ഇരിക്കാൻ തയാറാകുന്നു. നമുക്കും ഉണ്ട് ഇതേപോലെ ഒരു പ്ലയെർ.... ലൂക്കാസ് വാസ്‌ക്വസ്!

റയൽ മാഡ്രിഡിന്റെ വിശ്വസ്തനായ പകരക്കാരനാണ് ലൂക്കാസ്. അതെ, അദ്ദേഹത്തിന് റയൽ മാഡ്രിഡ് പോലുള്ള ഒരു വലിയ ക്ലബ്ബിൽ സ്റ്റാർട്ടർ ആവാൻ കഴിയില്ല. അദ്ദേഹത്തിന്റെ കഴിവുകൾ ടീമിലെ ബാക്കി ഉള്ളവരെ അപേക്ഷിച്ചു നോക്കിയാൽ പരിമിതമായേക്കാം...പക്ഷെ ഒരു കാര്യത്തിൽ അയാൾ വളരെ മുന്നിലാണ്. മാഡ്രിഡിസ്‌മോ!!! റയൽ മാഡ്രിഡ് അക്കാദമി പ്രോഡക്റ്റ് ആണ് അദ്ദേഹം. മാഡ്രിഡിന് വേണ്ടി അല്ലാതെ മറ്റൊരു ക്ലബ്ബിലും കളിയ്ക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനു വേണ്ടി ബെഞ്ചിലിരിക്കാനും തയ്യാറാണ്. ചില താരങ്ങൾ അങ്ങനെയാണ്. മികച്ച കളിക്കാർ ആവണമെന്നില്ലവർ പക്ഷെ അവർ ആരാധകരുടെ ഉറ്റവർ ആയിരിക്കും. പുകൾപെറ്റ പല കളിക്കാരേക്കാളും കരഘോഷം അവർ മൈതാനത്തിറങ്ങുമ്പോൾ കിട്ടും. അത് അവർ ആ ക്ലബ്ബിനോട്‌ കാണിക്കുന്ന ആത്മാർത്ഥതയുടെ പ്രതിഫലമാണ്. ലുക്കാസിന്റെ കാര്യം എടുത്താലും മികച്ച പ്രകടനം ആയിരിക്കില്ല ചില കളികളിൽ അദ്ദേഹം കാഴ്ചവെക്കുന്നത്, നമ്മെ ചിലപ്പോഴൊക്കെ അത് മുഷിപ്പിച്ചേക്കാം. പക്ഷെ പിന്നെയും കോച്ചും, മാനേജ്മെന്റും അയാളെ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനു ഒരു കാരണമേ ഉള്ളു! അയാൾ തിരിച്ചങ്ങോട്ട് യാതൊന്നും ആവിശ്യപെടുന്നില്ല. ബഞ്ച് റോളിൽ തൃപ്തനാണ്. പ്ലെയിങ് ഇലവനിൽ കളിയ്ക്കാൻ നൂറുകണക്കിന് കളിക്കാരെ കിട്ടും പക്ഷെ സബ്സ്റ്റിട്യൂട് ആയിട്ട് ഗ്രൗണ്ടിൽ ഇറങ്ങാൻ ചുരുക്കം ചിലരെ തയ്യാറാവു. അപ്പോൾ അവരെ നമ്മൾ അഭിനന്ദിക്കണം. തന്റെ കരിയറിനെക്കാൾ കൂടുതൽ വില ക്ലബ്ബിന്റെ താല്പര്യങ്ങൾക്ക് വിട്ടുകൊടുത്തവർ ആണ് ലുക്കാസിനെ പോലുള്ള ഇത്തരം പ്ലയെര്സ്!!!

ലൂക്കാസ് അത്ര മോശമൊന്നുമല്ല. ഈ സീസൺ താരതമ്യേനെ ഇച്ചിരി പിന്നോട്ട് പോയത് ഒഴിച്ച് നിർത്തിയാൽ. 3 ഗോളും 3 അസിസ്റ്റും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സബ്സ്റ്റിട്യൂട് പ്ലയെരിനെ അപേക്ഷിച്ചു നോക്കുകയാണേൽ തരക്കേടില്ലാത്ത പ്രകടനം. 18-19 ൽ 5 ഗോളും 4 അസിസ്റ്റും, 17-18 ൽ 8 ഗോളും 10 അസിസ്റ്റും ഇങ്ങനെ പോകുന്നു ലുക്കാസിന്റെ സ്റ്റാറ്റ്സ്. പക്ഷെ ഈ പറഞ്ഞ കണക്കുകളുടെ എണ്ണത്തിൽ അല്ല, അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ വേണം അദ്ദേഹത്തിനെ പോലുള്ള ഒരു കളിക്കാരനെ അളക്കാൻ. 17-18 സീസൺ സെമിഫൈനലിൽ അത്ലറ്റികോക് എതിരെ റൊണാൾഡോയുടെ മൂന്നാം ഗോളിന് വഴിയൊരുക്കി കൊടുത്തതൊക്കെ മാത്രം ഓർത്താൽ മതി അതിന്. മിലാൻ ഫൈനലിൽ ഒബ്ലാക്കിനെതിരെ ആദ്യ പെനാൽറ്റി എടുക്കാനായി നടന്നു നീങ്ങിയ ആ ചെറുപ്പക്കാരന്റെ ബോഡി ലാംഗ്വേജ് ശരിക്കും അമ്പരപ്പിച്ചെന്നു പല മാഡ്രിഡ് താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതാണ് പറഞ്ഞു വരുന്നത് , കണക്കുകളുടെ എണ്ണത്തേക്കാൾ മറ്റു ചിലതൊക്കെ ലുക്കാസിനെ പോലുള്ള കളിക്കാർ കളത്തിലേക്ക് ഇൻജെക്ട് ചെയ്യും. ടീമിനെ വിജയിപ്പിക്കാൻ ആയി അവർ കൈമെയ് മറന്നു പോരാടും! അത് കൊണ്ട് ഒക്കെ തന്നെ ആണ് അവർ ഫാൻ ഫേവറൈറ്റ് ആയതും. ആദ്യം ഇലവനിൽ കളിയ്ക്കാൻ കഴിയാതെ ക്ഷമ നശിച്ച് ഒട്ടേറെ താരങ്ങൾ അടുത്ത കാലത്ത് നമ്മുടെ ടീം വിട്ടു പോയി. മൊറാറ്റ, കോവചിച്ച് , സെബയ്യൊസ്, യോറാന്റെ തുടങ്ങിയ താരങ്ങൾ ഒന്നും സബ്സ്റ്റിട്യൂട് റോളിൽ ഒതുങ്ങി കൂടാൻ ആഗ്രഹിച്ചില്ല. ലുക്കാസിനും അതെ പോലെ നല്ല മേച്ചിൽ പുറങ്ങൾ തേടി പോകാമായിരുന്നു. പക്ഷെ അദ്ദേഹം അതിനു തയാറായില്ല. മാഡ്രിഡിന്റെ വെള്ള കുപ്പായം അണിയാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആ കടമ യാതൊരു പരിഭവവും ഇല്ലാതെ അദ്ദേഹം നിർവഹിക്കുന്നു. കരാറിനെ പറ്റിയോ കിട്ടുന്ന ശമ്പളത്തിനെ പറ്റിയോ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും നമ്മൾ അവരെ പറ്റി കേൾക്കുകയില്ല. കാരണം എല്ലാവർക്കും അറിയാം കിട്ടുന്ന തുകയേക്കാൾ എത്രയോ മടങ്ങാണ് അവർക്ക് ആ ക്ലബ്ബിനോടുള്ള ലോയൽറ്റി എന്നത് എന്ന്! അവിടെയാണ് നമ്മുടെ സ്വന്തം ലൂക്കാസും തലയുയർത്തി നിൽക്കുന്നതും...

"Do you know what my favorite part of the game is? "

"The opportunity to play!❤" - Mike Singletary

¿Quieres que tu empresa sea el Gimnasio mas cotizado en Granada?

Haga clic aquí para reclamar su Entrada Patrocinada.

Localización

Categoría

Página web

Dirección


Pintor Manuel Maldonado, 35
Granada
18007